തളിപ്പറമ്പ്: നഗരത്തിൽ പലഭാഗത്തും ഓവുചാലുകളിൽ ദുർഗന്ധം. ഖര മാലിന്യങ്ങളും കാടും നിറഞ്ഞ് ഓവുചാലുകളിൽ പലഭാഗത്തും മലിനജലത്തിന്റെ ഒഴുക്ക് തടസപ്പെട്ട സ്ഥിതിയുണ്ട്. ഇതാണ് ദുർഗന്ധമുണ്ടാക്കുന്നത്. വ്യാപാരികൾ പരാതി നൽകിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ല.
നഗരസഭ ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിന്റെ ചുമരിലും കോൺക്രീറ്റിന് മുകളിലും കാട് കയറിയിട്ടുണ്ട്. ജില്ലയിൽ ശുചിത്വ പദവി നിലനിർത്തുന്ന നഗരസഭകളിലൊന്നാണ് തളിപ്പറമ്പ് നഗരസഭ. നഗരത്തിന്റെ ഹൃദയഭാഗത്തെ സുവർണ ജൂബിലി കോംപ്ലക്‌സ് പോലും എന്നാൽ ശുചീകരിക്കാനാവുന്നില്ലെന്നാണ് പരാതി. കുടിവെള്ള ടാങ്കുകളുള്ള ഭാഗത്തെ ചുമരിലാണ് താഴെനിന്ന് പുല്ലും കാടും വളർന്നത്. മുകളിലേക്ക് കയറുന്ന ഭാഗത്തെ ഒന്നാംനിലയിലും നിറയെ കാട് മൂടിയിരിക്കുകയാണ്. മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ ഇഴജന്തുക്കൾ ഉൾപ്പെടെ ഇവിടെ താവളമാക്കുന്നു.
ബാങ്കിലേക്കും മറ്റ് വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും നിത്യേന നിരവധിപേരാണ് ഇവിടെ കയറിയിറങ്ങുന്നത്. ശുചീകരണ പ്രവൃത്തി നടത്താത്തതിനാൽ നഗരസഭ കോംപ്ലക്‌സ് മുഴുവൻ വൃത്തിഹീനമാണ്. വാടക നൽകുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ശുചീകരണമോ നൽകാൻ തയ്യാറാവുന്നില്ല. കൊവിഡ് ലോക് ഡൗണിൽ അടച്ചിട്ട കടകൾക്കും സ്ഥാപനങ്ങൾക്കും വാടക ഇളവ് നൽകാത്തതിലും വാടക അടക്കാത്ത സ്ഥാപനങ്ങളിൽനിന്നും പിഴ ഉൾപ്പെടെ ഈടാക്കുന്നതി ലും വ്യാപാരികളിൽ പ്രതിഷേധമുണ്ട്. വ്യാപാരികൾ നഗരസഭക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |