തൃശൂർ: മഴമറയിൽ പച്ചക്കറിക്കൃഷി ചെയ്താൽ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവെടുക്കാം. വില കൂടുന്നതിൽ ആധിയും വേണ്ട. തമിഴ്നാട്ടിൽ നിന്ന് എത്താൻ കാത്തിരിക്കുകയും വേണ്ട. രണ്ടര സെന്റിൽ കൃഷി ചെയ്താൽ പോലും ലാഭം കൊയ്യാം. സബ്സിഡിയും കിട്ടും. സ്ഥലം കുറവാണെങ്കിൽ ആദ്യത്തെ നാലുമാസം തക്കാളിക്കൃഷിയാകാം. അതുകഴിഞ്ഞ് നാലുമാസം പാവൽ ആകാം. അടുത്ത നാലുമാസം പയർ മതി. ഇങ്ങനെ ഏത് പച്ചക്കറിയും ആകാം.
വഴുതന, പച്ചമുളക്, കാബേജ് തുടങ്ങി തുറസ്സായ സ്ഥലത്ത് ചെയ്യുന്നതെല്ലാം മഴമറയിലും കൃഷി ചെയ്യാം. മഴക്കാലത്ത് തക്കാളിക്ക് നല്ല വിലയും കിട്ടും. ഇപ്പോഴത്തെ തക്കാളി വില തന്നെ ഇതിനു തെളിവ്. കേരളത്തിൽ പാലക്കാട് ഭാഗത്ത് മാത്രമാണ് തക്കാളിക്കൃഷി. മഴമറ ഉണ്ടെങ്കിൽ കേരളത്തിൽ എവിടെയും ചെയ്യാം.
മഴമറയ്ക്ക് മുള, കവുങ്ങ്, പന
മുള, കവുങ്ങ്, പന എന്നിവ കൊണ്ട് ചട്ടക്കൂടുണ്ടാക്കാം. ജി.ഐ പൈപ്പാണെങ്കിൽ ചെലവ് കൂടുമെങ്കിലും ഈടുണ്ടാകും. 200 മൈക്രോണിന്റെ ഒരു കിലോ ഷീറ്റ് കൊണ്ട് 5.6 ചതുരശ്ര മീറ്റർ മറയ്ക്കാം. മട്ടുപ്പാവിലും മുറ്റത്തോട് അനുബന്ധിച്ചുള്ള സ്ഥലത്തും മഴമറയുണ്ടാക്കാം. വശങ്ങളിലേക്ക് ചെരിച്ച് നിർമ്മിക്കണം. മരങ്ങളോ കെട്ടിടങ്ങളോ സമീപത്തുണ്ടെങ്കിൽ ശക്തമായ കാറ്റിനെ തടുക്കാനാകും. വശങ്ങൾ തുറന്നിടണം. പക്ഷി മൃഗാദികളുടെ ശല്യമൊഴിവാക്കാൻ ഇഴയകലമുള്ള അഴികളോ വലയോ ഉപയോഗിക്കാം.
# 60,000 രൂപ മതി
2.5 സെന്റിലെ മഴമറയ്ക്കും
കൃഷിക്കും ചെലവ് .................. 60,000 രൂപ
വിളവ്
(കിലോ ഗ്രാമിൽ )
തക്കാളി .....................................400
പാവൽ...................................... 500
പയർ......................................... 300.
മൊത്തം....................................1.2 ടൺ
വാർഷിക വരുമാനം 48,000 - 60,000.
(വിപണി വില rs 40-50 പ്രകാരം)
വിളവ്
(ഒരു ചെടിയിൽ നിന്നുള്ള വിളവ്, കിലോഗ്രാമിൽ)
തക്കാളി - 3.25 - 2.00 - 62.50 %
വെണ്ട - 0.60 - 0.29 - 107.00%
കുക്കുംബർ - 3.40 - 1.20 - 183.00%
കാപ്‌സിക്കം - 0.265 - 0.151- 75.00%
കേരളത്തിൽ മഴമറക്കൃഷി ഏറ്റവും യോജിച്ചതാണ്. ഇത് പ്രോത്സാഹിപ്പിച്ചാൽ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാകാം. മഴമറ കൃഷിക്ക് സംസ്ഥാന സർക്കാർ 5 കോടി നീക്കിവച്ചിട്ടുണ്ട്.
ഡോ.ടി. പ്രദീപ് കുമാർ
പ്രൊഫസർ ആൻഡ് ഹെഡ്
വെജിറ്റബിൾ സയൻസ് വിഭാഗം
കാർഷിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |