ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ ദിനം 100ൽ പരം കലാകാരൻമാർ ഗുരുവായൂരപ്പന് മുന്നിൽ സംഗീതയർച്ചന നടത്തി. വിശേഷാൽ കച്ചേരിക്കും വൈകിട്ട് തുടക്കമായി. പ്രശസ്ത കർണാടക സംഗീതജ്ഞ കൃതി ഭട്ട് ആദ്യ വിശേഷാൽ കച്ചേരിക്ക് തുടക്കമിട്ടു. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ എം. ജയചന്ദ്രന്റെ കച്ചേരിയായിരുന്നു.
ഹംസധ്വനി രാഗത്തിലുള്ള പാഹി ശ്രീപതേ എന്ന ആദി താളത്തിലുള്ള സ്വാതി തിരുനാൾ കൃതിയോടെ കച്ചേരി ആരംഭിച്ചു. ഭജഗോവിന്ദമെന്ന ശങ്കരാചാര്യ കൃതി ആലാപനത്തോടെ ജയചന്ദ്രന്റെ കച്ചേരി സമാപിച്ചത്. ടി.എച്ച്. സുബ്രഹ്മണ്യം (വയലിനിൻ ) മാവേലിക്കര ആർ.വി. രാജേഷ് (മൃദംഗം) ആദിച്ചനല്ലൂർ അനിൽകുമാർ (ഘടം) തുടങ്ങിയവർ പക്കമേളമൊരുക്കി.
എം. ജയചന്ദ്രന്റെ കച്ചേരിക്ക് ശേഷം വിഠൽ രാമമൂർത്തിയുടെ വയലിൻ കച്ചേരിയും അരങ്ങേറി. ദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ മൂന്ന് വിശേഷാൽ കച്ചേരികളാണ് അരങ്ങേറുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |