തൃശൂർ : കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാർത്ഥിനി എം.എസ്. അമൃതയ്ക്ക് ഫുൾ ബ്രൈറ്റ് കലാം ക്ലൈമറ്റ് ഫെലോഷിപ്പ്. ഇന്ത്യയിൽ നിന്ന് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഒരാളാണ് തൃശൂർ തിരൂർ സ്വദേശിനിയായ അമൃത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാഡമിക സഹകരണത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ സ്‌കോളർഷിപ്പ് സഹായകമാകും. സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂൾ ഒഫ് അഗ്രികൾച്ചറിൽ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അവസരം ലഭിക്കും. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് പുത്തൂരിന് കീഴിലാണ് അമൃത ഗവേഷണം നടത്തുന്നത്. മേപ്പാടത്തുപറമ്പിൽ ശശി സുഗുണ ദമ്പതിമാരുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |