SignIn
Kerala Kaumudi Online
Saturday, 20 April 2024 12.47 AM IST

ആർ.ടി.പി.സി.ആറിൽ 'എസ്. ജീനുകൾ' പരിശോധിക്കണം

arun

കൊവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പകരാനും കൂടുതൽ ആളുകളിൽ രോഗം പരത്താനും ഒമിക്രോണിന് കഴിയും. മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണിൽ നിരവധി ജനിതകമാറ്റങ്ങൾ അധികമായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 30ൽ പരം മ്യൂട്ടേഷനുകൾ സ്പൈക്ക് പ്രോട്ടീനുകളിലാണ്.

ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ രോഗനിർണയത്തിന് പര്യാപ്തമാണെങ്കിലും വൈറസിന്റെ 'എസ് - ജീൻ' പരിശോധനയ്ക്ക് പ്രധാന്യം നൽകണം. സാധാരണ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ എസ്, എൻ, ഒ.ആർ.എഫ് എന്നീ ജീനുകളാണ് പരിശോധിക്കുന്നത്. ഇന്ത്യയിൽ എസ് - ജീനുകളുടെ പരിശോധന നടത്താറില്ല. ആർ.ടി.പി.സി.ആർ നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ സ്വകാര്യ ലാബുകളിൽ എസ് ജീനുകൾ പരിശോധിക്കുന്നില്ല.

രോഗലക്ഷണമുള്ള വ്യക്തിയിൽ സ്പൈക്ക് പ്രോട്ടീനുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ഒമിക്രോൺ അല്ലെന്ന് സ്ഥിരീകരിക്കാം. എസ് -ജീനുകൾ നെഗറ്റീവ് ആണെങ്കിൽ ഒമിക്രോണിന്റെ സാദ്ധ്യത കൂടുതലാണ്. അതിനാൽ കൂടുതൽ ജനറ്റിക് സ്വീക്വൻസിംഗിന് വിധേയമാക്കണം. ഇപ്പോൾ ഉപയോഗിക്കുന്ന ആർ.ടി.പി.സി.ആർ മെഷീനുകൾ മതിയാകും. കൂടുതൽ കിറ്റുകൾ മാത്രമാണ് ആവശ്യമായി വരിക. ഇതിനുള്ള തുക സർക്കാർ കണ്ടെത്തിയാൽ തുടക്കത്തിലേ ആർക്കൊക്കെ ഒമിക്രോണുണ്ടെന്ന് കണ്ടെത്താനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.