കൊല്ലം: മാലിന്യ നിർമ്മാർജ്ജന സംരംഭത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 33 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ചേതനനഗർ- 211 രാഹുൽ ഭവനിൽ രാഹുൽ (31) ആണ് പിടിയിലായത്. ഇയാൾ പ്രസിഡന്റായിട്ടുളള എൻവയോൺമെന്റൽ റിസോഴ്സസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്ന മാലിന്യ നിർമ്മാർജ്ജന സംരംഭത്തിൽ ടെക്നിക്കൽ എക്സ്പർട്ട് തസ്തിക വാഗ്ദാനം ചെയ്താണ് ഇരവിപുരം സ്വദേശിനിയായ സുനിതയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്. ആദ്യം ഇവരോട് സൊസൈറ്റിയിൽ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിന് 9.5 ശതമാനം പലിശയും വാഗ്ദാനം ചെയ്തു. തുടർന്ന് ഇവരിൽ നിന്ന് പലപ്പോഴായി 18 ലക്ഷം രൂപ കൂടി വാങ്ങി ആകെ 33 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇരവിപുരം പൊലീസിൽ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ വി.വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, അനുരൂപ, ജയകുമാർ സി.പി.ഒ അഭിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |