ഗാസിയാബാദ് : ഭാര്യ വിളമ്പുന്ന ആഹാരത്തിൽ ആർത്തവ രക്തം ചേർക്കുന്നതായി ഭർത്താവിന്റെ പരാതി. ഗുജറാത്തിലെ യുവാവിന്റെ പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരിക്കുകയാണ്. പാത്തോളജിസ്റ്റ്, ഓർത്തോപീഡിക്ക് സർജൻ, ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരാണ് അംഗങ്ങൾ. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പരാതിയിലാണ് മെഡിക്കൽ ബോർഡ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. ഭാര്യ ആർത്തവ രക്തം ആഹാരത്തിൽ ചേർത്തു എന്ന് തെളിയിക്കുന്ന രേഖകളും ഭർത്താവ് ഹാജരാക്കിയിട്ടുണ്ട്. ഭാര്യ അവരുടെ മാതാവുമായി സംസാരിക്കുന്ന ഫോൺരേഖകളും, ചില മെഡിക്കൽ റിപ്പോർട്ടുകളും ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഭാര്യ തയ്യാറാക്കിയ ആഹാരം കഴിച്ച് തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഗൂഢാലോചന, വിഷവസ്തുക്കൾ ആഹാരത്തിൽ കലർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കവിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ യുവാവിന്റെ കുടുംബ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ കുടുംബ കലഹം പതിവായതോടെ യുവാവിന്റെ മാതാപിതാക്കൾ ഇവിടെ നിന്നും താമസം മാറുകയായിരുന്നു. ദുർമന്ത്രവാദം നടത്താൻ വേണ്ടിയാണ് ആർത്തവ രക്തം ഭക്ഷണത്തിൽ കലർത്തിയതെന്ന് പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |