തൃക്കാക്കര: അംഗീകാരമില്ലാത്ത വാഹനങ്ങളിൽ ഡ്രൈവിംഗ് പരിശീലനം നടത്തിയ സംഭവത്തിൽ രണ്ടു വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവിംഗ് സ്കൂളുകാർ ആർ.ടി. പി.എം ഷബീറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചുരുങ്ങിയ പണത്തിന് ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ആളുകളെ കാൻവാസ് ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിനിടെ കാക്കനാട്, പാലാരിവട്ടം എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്. കാറുകളിൽ അനധികൃതമായി ഡ്യുവൽ കൺട്രോൾ സ്ഥാപിച്ചതിന് പതിനായിരം രൂപ പിഴ ഈടാക്കി. വാഹനങ്ങൾ പഴയ രൂപത്തിലാക്കി ഹാജരാക്കാൻ നിർദേശം നൽകി.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിഷോർകുമാർ എൻ.ടി, രാജേഷ് എ.ആർ, എ.എം.വി മാരായ ബിനോയ് ഒ.കെ, അശോക്‌കുമാർ ഒ.കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |