SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 AM IST

സുപ്രീംകോടതി വിധിയുടെ ഒന്നാംവാർഷികത്തിൽ സി .ബി .ഐയുടെ ആദ്യ അറസ്റ്റ്

kripesh
ശരത് ലാൽ -കൃപേഷ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് സി .ബി. ഐ അന്വേഷണ സംഘം ആദ്യ അറസ്റ്റ് നടത്തിയത്. 2020 ഡിസംബർ ഒന്നിനാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചത്. വിധി വന്നിട്ടും മാസങ്ങൾ കഴിഞ്ഞു തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് സി ബി ഐ അന്വേഷണം ഏറ്റെടുത്തത്.

നാൾവഴികൾ

2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു

2019 ഫെബ്രുവരി 19: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു

2019 ഫെബ്രുവരി 20: സി.പി.എം. പ്രവർത്തകൻ സജി സി. ജോർജിനെ അറസ്റ്റ് ചെയ്തു

2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവർത്തകർകൂടി അറസ്റ്റിൽ

2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ

2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

2019 ജൂലായ് 17: കേസിന്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി

2019 സെപ്റ്റംബർ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു

2019 ഒക്ടോബർ 24: സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു

2019 ഒക്ടോബർ 26: സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ

2019 ഒക്ടോബർ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല.

2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2020 ആഗസ്റ്റ് 25: ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു

2020 സെപ്റ്റംബർ 12 സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

2020 ഡിസംബർ ഒന്ന്: സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CBI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.