നെടുമ്പാശേരി: കൊവിഡിന്റെ വകഭേദമായ ഒമിക്രോണിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്കായി വിപുലമായ പരിശോധന സംവിധാനങ്ങൾ. ഇന്ന് രാവിലെ മുതൽ ഒരേസമയം എഴുന്നൂറോളം യാത്രക്കാരെ പരിശോധിക്കാനാകും.
യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന നടപടികൾ കൂടുതൽ സുഗമമാക്കാൻ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നു. നിലവിലെ ആർ.ടി.പി.സി.ആർ പരിശോധന സൗകര്യങ്ങൾക്കു പുറമേ റാപ്പിഡ് പി.സി.ആർ പരിശോധന സൗകര്യവും ഇന്ന് മുതലുണ്ടാകും. ഒരേസമയം 350 പേർക്ക് ആർ.ടി.പി സി ആറും 350 പേർക്ക് റാപിഡ് പി.സി.ആറും പരിശോധിക്കാം. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. ആർ.ടി.പി.സി.ആർ പരിശോധനാഫലം ലഭ്യമാക്കാൻ അഞ്ചുമണിക്കൂർ എടുത്തേക്കും. ഈ സമയം യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക ഹോൾഡിംഗ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |