SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 AM IST

220 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 10.61

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 220 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 199 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.61 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132617 ആയി. 130011 പേർ രോഗമുക്തരായി. നിലവിൽ 1747 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1626 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 871 പേർ ഉൾപ്പെടെ ആകെ 12389 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 872 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവർ

വൈത്തിരി 26, പുൽപ്പള്ളി 21, ബത്തേരി 19, കൽപ്പറ്റ 18, തിരുനെല്ലി 17, തവിഞ്ഞാൽ 16, മാനന്തവാടി 12, മുള്ളൻകൊല്ലി 11, എടവക, നെന്മേനി 9 വീതം, മേപ്പാടി, മുട്ടിൽ 8 വീതം, കണിയാമ്പറ്റ, നൂൽപ്പുഴ, പനമരം 6 വീതം, പൊഴുതന 5, കോട്ടത്തറ, മീനങ്ങാടി, വെള്ളമുണ്ട 4 വീതം, അമ്പലവയൽ, പൂതാടി 3 വീതം, പടിഞ്ഞാറത്തറ 2, മൂപ്പൈനാട്, തരിയോട്, തൊണ്ടർനാട് ഒരോരുത്തർക്കുമാണ്സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.


ഒമിക്രോൺ: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
വിദേശത്ത് നിന്നെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണം

കൽപ്പറ്റ: വിവിധ രാജ്യങ്ങളിൽ കൊവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വിദേശത്ത് നിന്ന് വന്ന് ജില്ലയിൽ താമസിക്കുന്നവർ നിർബന്ധമായും 7 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതും, അടുത്ത ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യുകയും നെഗറ്റീവ് ആണെങ്കിൽ 7 ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തോൽപ്പെട്ടി, മുത്തങ്ങ, ബാവലി എന്നീ അതിർത്തി ചെക്‌പോസ്റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവർ കൊവിഡ് 19 പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും, 72 മണിക്കൂറിനുള്ളിലുള്ളതോ, എയർപോർട്ടിൽ നിന്നുള്ളതോ ആയ ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. വിദേശത്ത് നിന്നെത്തുന്നവർ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാർഡ് തല ആർ.ആർ.ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും, തദ്ദേശസ്ഥാപനങ്ങളിലെ കൺട്രോർ റൂമുകളിലേക്ക് ആവശ്യത്തിന് ആളുകളെ നിയോഗിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കൺട്രോൾ റൂമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും, മുനിസിപ്പൽ സെക്രട്ടറിമാരെയും നിയോഗിച്ചു.

ചെക്‌പോസ്റ്റുകളിൽ പരിശോധനയ്ക്കായി ഡെപ്യൂട്ടി തഹസിൽദാർ/ ജൂനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥരെ ചാർജ് ഓഫീസർ ചുമതല നൽകി നിയമിക്കും. പരിശോധനയ്ക്ക് പൊലീസിനേയും നിയോഗിക്കും. നിലവിൽ ചെക്‌പോസ്റ്റുകളിൽ പരിശോധന ചുമതലയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ സേവനം തുടരേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.