ന്യൂഡൽഹി: ഗർഭിണികൾക്ക് കൊവിഡ് രോഗബാധയുണ്ടായാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്. റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (ആർ.എസ്.എൻ.എ) വാർഷിക യോഗത്തിലവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക് വൈറസ് കടന്ന് പോകുന്ന പ്രക്രിയയായ വെർട്ടിക്കൽ ട്രാൻസ്‌മിഷന്രെ സാദ്ധ്യതയും അതിനെ തുടർന്നുള്ള ആഘാതവും റിപ്പോർട്ട് തള്ളിക്കളഞ്ഞു. കൊവിഡ് ബാധിതരായ 33 ഗർഭിണികളിൽ എം.ആർ.ഐ സ്കാൻ വഴിയാണ് പരിശോധനകളും പഠനങ്ങളും നടത്തിയത്.
എം.ആർ.ഐ സ്കാനിൽ വർഷങ്ങളുടെ പരിചയമുള്ള റേഡിയോളജിസ്റ്റുകളായ ഡോ. സ്റ്റോക്ക്‌ലീനും സഹപ്രവർത്തകരുമാണ് കൊവിഡ് ബാധിതരായ ഗർഭിണികളിലെ ഭ്രൂണങ്ങളുടെ മസ്തിഷ്ക വികസനം പ്രായത്തിനനുസൃതമാണെന്ന് തെളിയിച്ചത്. മസ്തിഷ്കത്തിലെവിടെയും അണുബാധ സൂചിപ്പിക്കുന്ന കണ്ടെത്തലുകളുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗർഭിണികൾക്കും ഗർഭം ധരിക്കാൻ സാദ്ധ്യതയുള്ളവർക്കും നിലവിൽ ഏറ്റവും വലിയ സംരക്ഷണം വാക്സിനേഷൻ നൽകുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൂണ്ടിക്കാട്ടി. വാക്സിൻ ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഗർഭിണികളിൽ പോലും വാക്സിനേഷൻ മൂലം ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇത് സംബന്ധിച്ച പഠനം തുടരുമെന്നും ഡോ.സ്റ്റോക്ക്‌ലീൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |