കരിമണ്ണൂർ: വൃദ്ധയെ പീഡിപ്പിച്ചെന്ന കേസിൽ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി തൊമ്മൻകുത്ത് പരക്കനിരപ്പേൽ ബാബുവിനെയാണ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്. ഒക്ടോബർ 24 നാണ് ഇയാൾ തൊമ്മൻകുത്ത് സ്വദേശിയായ 78 കാരിയെ പീഡിപ്പിച്ചതിനു ശേഷം ഒളിവിൽ പോയത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയെ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി പി.കെ. സദന്റെ നിർദ്ദേശപ്രകാരം സി.ഐ സുമേഷ് സുധാകർ,എസ്.ഐ ദിനേശ്, എ.എസ്.ഐമാരായ അനസ്, രാജേഷ്, സിവിൽ പൊലീസ്
ഓഫീസർമാരായ മുജീബ്, ഷെരീഫ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ജയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |