ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കേട്ടതൊന്നുമല്ല സത്യം,അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരുമെന്നും സുഹൈൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യത്തിന് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും, നല്ല സൗകര്യത്തോടെ ഇവിടെ ജീവിച്ച കുട്ടിയായിരുന്നുവെന്നും സുഹൈലിന്റെ മാതാവ് പ്രതികരിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കോതമംഗലത്തെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം വീട്ടിൽ തെളിവെടുപ്പ് തുടർന്നു. ഈ വീട്ടിൽവച്ചാണ് താൻ ഗാർഹിക പീഡനത്തിനിരയായതെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതിയിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |