സ്ത്രീകൾ മാത്രമുള്ളയിടം, കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്നില്ലേ. എന്നാൽ, സംഗതി സത്യമാണ്. അങ്ങനെയൊരിടമുണ്ട്. അങ്ങ് എസ്റ്റോണിയയിൽ. അവിടത്തെ കിഹ്‌നു എന്ന ദ്വീപിലാണ് സ്ത്രീകൾ മാത്രമായി ജീവിക്കുന്നത്. എന്നുകരുതി പുരുഷന്മാർ ആ നാട്ടിൽ ഇല്ലെന്ന് കരുതേണ്ട. പുരുഷന്മാർ ദ്വീപിലുണ്ടെങ്കിലും അവരെല്ലാം കൂടുതലും കടലിലാണ്. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരാണ് ഇവിടത്തെ പുരുഷന്മാർ. മാസങ്ങളോളം അവർ ജീവിക്കുന്നത് കടലിലാണ്. അങ്ങനെയാണ് കിഹ്‌നു ദ്വീപ് സ്ത്രീകൾക്ക് സ്വന്തമാകുന്നത്.
ദ്വീപിലെ കാര്യങ്ങൾ നോക്കുന്നതെല്ലാം സ്ത്രീകളാണ്. ലോകത്തിൽ സ്ത്രീകൾ ഭരിക്കുന്ന ഏക ദ്വീപെന്ന ഖ്യാതിയും കിഹ്‌നുവിന് സ്വന്തമാണ്. അതിമനോഹരമായ ഈ ദ്വീപിന്റെ ഭരണവും പരിപാലനവുമെല്ലാം സ്ത്രീകളുടെ കൈകളിൽ ഭദ്രമാണ്. ഇന്നിപ്പോൾ ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഇവിടെയില്ല. പക്ഷേ, പണ്ട് അതായിരുന്നില്ല അവസ്ഥ. കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. സ്ത്രീകൾ മുന്നോട്ട് വന്നതോടെയാണ് ഇവിടെത്തെ ജനങ്ങളുടെ കുറ്റവാസന കുറഞ്ഞതും അവർ ജോലിക്ക് പോയി തുടങ്ങിയതും. കഴിഞ്ഞ തലമുറയിലെ സ്ത്രീകൾ എഴുതി ചേർത്ത പുതിയ വിജയമായിരുന്നു ദ്വീപിന്റെ ഇപ്പോഴത്തെ സമാധാന അന്തരീക്ഷം.
മനോഹരമായ ബീച്ചുകളാലും പച്ചപ്പിനാലും ആരുടെയും ഹൃദയം കീഴടക്കാൻ കഴിയുന്ന ഭംഗി ഈ ദ്വീപിനുണ്ട്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളുടെ തിരക്കും ഇവിടെ കൂടുതലാണ്. സീസണാകുന്നതോടെ ഇവിടത്തുകാർ തങ്ങളുടെ വീടുകൾ സഞ്ചാരികൾക്ക് വിട്ടു കൊടുക്കും. ഏഴു ചെറിയ ഗ്രാമങ്ങളാണ് ദ്വീപിലുള്ളത്. വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം നിറവേറ്റുന്നത് സ്ത്രീകൾ തന്നെയാണ്. ചുരുക്കി പറഞ്ഞാൽ സ്ത്രീകൾ ചെയ്യാത്ത ഒരു പണിയും ഇവിടെയില്ലെന്ന് സാരം.
സംഗീതമാണ് ദ്വീപിന്റെ ഭംഗി കൂട്ടുന്ന മറ്റൊരു ഘടകം. ആഘോഷങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നവരാണ് ഇവിടത്തെ ജനത. ഓരോ ആഘോഷത്തിനും സംഗീതം അവർക്ക് നിർബന്ധമാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും സംഗീതോപകരണങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടുക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളാണ് മറ്റൊരു പ്രത്യേകത. മുടി മറച്ച് കെട്ടുന്ന സ്കാർഫും വസ്ത്രത്തിന് മുകളിൽ ധരിക്കുന്ന കമ്പിളി കുപ്പായവും ചേരുന്നതോടെ സ്ത്രീകളുടെ അഴക് പതിന്മടങ്ങ് വർദ്ധിക്കുന്നുണ്ട്. ദ്വീപ് ആയതുകൊണ്ട് തന്നെ ഒരുപാട് പേരൊന്നും ഇവിടെയില്ല. ആകെ 604 പേരാണ് ഇവിടത്തെ അംഗസംഖ്യ. ആചാരങ്ങളും പരമ്പരാഗത ആഘോഷങ്ങളും മുറുകെ പിടിക്കുന്ന കിഹ്നു യുനെസ്കോയുടെ പൈതൃക പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |