തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലം രാത്രികാലങ്ങളിൽ തുറന്നു വിടരുതെന്നും ഷട്ടറുകൾ ഉയർത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ മുന്നറിയിപ്പ് തരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ഡാമിന്റെ 6,7,8 ഷട്ടറുകൾ തമിഴ്നാട് തുറന്നിരുന്നു.വീടുകളിൽ വെള്ളം കയറിയശേഷമാണ് തീരത്തെ താമസക്കാർ അറിഞ്ഞത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉടൻ താഴ്‌ത്താൻ തമിഴ്നാടിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മേൽനോട്ട സമിതിക്ക് ചീഫ് സെക്രട്ടറിയും കത്തയച്ചു.
വണ്ടിപ്പെരിയാർ പ്രദേശത്ത് മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 5700 ക്യൂസെക്‌സ് വെള്ളം തുറന്നുവിട്ടാൽപോലും വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |