കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 176 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 227 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.04 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132793 ആയി. 130239 പേർ രോഗമുക്തരായി. നിലവിൽ 1731 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1597 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1924 പേർ ഉൾപ്പെടെ ആകെ 13213 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1108 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
രോഗം സ്ഥിരീകരിച്ചവർ
പൂതാടി 21, നെന്മേനി 13, കൽപ്പറ്റ, പനമരം 12 വീതം, മാനന്തവാടി 11, തരിയോട്, തിരുനെല്ലി 10 വീതം, ബത്തേരി, വെങ്ങപ്പള്ളി, വൈത്തിരി 8 വീതം, പടിഞ്ഞാറത്തറ 7, കണിയാമ്പറ്റ, മുട്ടിൽ, പുൽപ്പള്ളി, തവിഞ്ഞാൽ 6 വീതം, എടവക, മുള്ളൻകൊല്ലി, വെള്ളമുണ്ട 5 വീതം, പൊഴുതന, നൂൽപ്പുഴ 4 വീതം, അമ്പലവയൽ 3, മീനങ്ങാടി 2, കോട്ടത്തറ, മേപ്പാടി ഒാരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയിൽ നിന്ന് വന്ന കണിയാമ്പറ്റ, മാനന്തവാടി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
ഒമിക്രോൺ: ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണം
കൽപ്പറ്റ: ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ എ.ഗീത അറിയിച്ചു. സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവെ, സിങ്കപ്പൂർ, ഹോങ്കോംഗ്, ഇസ്രായേൽ, യൂറോപ്പ് (യു.കെ ഉൾപ്പെടെ) എന്നീ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവർ അതിർത്തി ചെക്‌പോസ്റ്റുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതും അടുത്ത ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. ഫലം പോസിറ്റീവ് ആവുകയാണെങ്കിൽ ആരോഗ്യ വകുപ്പ് ജീനോം ടെസ്റ്റിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഹൈറിസ്‌കിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഭേദഗതി വരുത്തിയാണ് ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |