ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ ഫോർമാലിൻ ഉളളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കോഴിക്കടയിലെ ജീവനക്കാരടക്കം ഒമ്പതു പേരെ പൊലീസ് ചോദ്യം ചെയ്തു. കോഴിക്കട ഉടമ നിഷാന്തിന്റെ വീട്ടിലേയും കടയിലേയും സമീപത്തെ കടകളിലേയും സി.സി.ടി.വി. കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫോർമാലിൻ കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീരിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റുമാർട്ടം, ലാബ് റിപ്പോർട്ടുകൾ വൈകുകയാണെന്ന് പറയുന്നു. റിപ്പോർട്ട് കിട്ടിയാൽ മാത്രമെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മദ്യത്തിൽ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി ഫോർമാലിൻ തെറ്റിയെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |