ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ കാർ തടഞ്ഞ് മുദ്രാവാക്യം വിളിച്ച് സമരം ചെയ്യുന്ന കർഷകർ. പഞ്ചാബിലെ കിർതാപുർ സാഹിബിലാണ് ഇന്ന് സംഭവം അരങ്ങേറിയത്. കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഭീകരവാദികളും, ഖാലിസ്ഥാൻ തീവ്രവാദികളും സാമൂഹ്യവിരുദ്ധരുമാണ് കർഷകർ എന്നായിരുന്നു കങ്കണ നടത്തിയ പരാമർശം.
തന്നെ ഒരുകൂട്ടം ആളുകൾ വളഞ്ഞതായും. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് കങ്കണ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇൻസ്‌റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. തനിക്കൊപ്പം സുരക്ഷാ ജീവനക്കാരില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും ഇത് ആൾക്കൂട്ട ആക്രമണമാണെന്നും കങ്കണ പറഞ്ഞു.
സമരക്കാർക്കിടയിലെ കുറച്ച് വനിതകൾ സ്ഥലത്തെത്തിയതോടെ ഇവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ച ശേഷം കങ്കണ തന്റെ യാത്ര തുടർന്നു. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്കെതിരെയായിരുന്നു താൻ പ്രതികരിച്ചതെന്ന് പറഞ്ഞാണ് കങ്കണ മടങ്ങിയത്. കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് വലിയ നാണക്കേടായെന്നായിരുന്നു മുൻപ് കങ്കണയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |