കൊൽക്കത്ത: കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വാക്ക്‌പോര് രൂക്ഷമായിരിക്കെ, കോൺഗ്രസ് ഫ്രീസറിൽ തണുത്തുറഞ്ഞിരിക്കുകയാണെന്നും യു.പി.എ നിലവിലില്ലെന്നും ലേഖനം പ്രസിദ്ധീകരിച്ച് തൃണമൂലിന്റെ മുഖപത്രമായ ജാഗോ ബംഗ്ല. 'കോൺഗ്രസ് ഡീപ് ഫ്രീസറിൽ' എന്ന തലക്കെട്ടിലാണ് ലേഖനം.
'ബി.ജെ.പിക്കെതിരെ പോരാടാൻ തൃണമൂൽ പ്രതിജ്ഞാബദ്ധമായിരിക്കെ, രാജ്യത്തെ മുഖ്യ പ്രതിപക്ഷമായിട്ടും കോൺഗ്രസ് സ്വയം ഫ്രീസറിൽ പൂട്ടിയിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം വീട്ടിൽ അടച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ക്ഷയിച്ചു. പാർട്ടിയിൽ നിന്ന് ഊർജമെല്ലാം ചോർന്നുപോയിരിക്കയാണ്. ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാൻ കഴിയാത്ത വിധം പാർട്ടി നാനാവിധമായി. നിലവിലെ സാഹചര്യങ്ങളിൽ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 300 സീറ്റ് ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശവും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് പോലും 2024ൽ പാർട്ടി അധികാരത്തിലെത്തുമെന്ന വിശ്വാസമില്ല. കോൺഗ്രസിനെതിരായ പ്രശാന്ത് കിഷോറിന്റെ ഏറ്റവും പുതിയ ട്വീറ്റും ലേഖനത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |