SignIn
Kerala Kaumudi Online
Friday, 19 April 2024 6.04 AM IST

എണ്ണൂറാൻ..

ronaldo

ഇംഗ്ലീഷ് പ്രിമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്രഡ് ആഴ്സനലിനെ കീഴടക്കി

കരിയർ ഗോൾ നേട്ടത്തിൽ 800 കടന്ന് റൊണാൾഡോ

ഓൾഡ് ട്രാഫോർഡ് : ചരിത്രം കുറിച്ച ഗോളുകളുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കളം നിറഞ്ഞ മത്സരത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ. പ്രിമിയർ ലീഗിൽ ഇന്നലെ റൊണാൾഡോയുടെ കരിയറിലെ 800ാം ഗോൾ പിറന്ന മത്സരത്തിൽ ചിരവൈരികളായ ആഴ്സനലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. ടോപ് ലെവൽ ഫുട്ബാളിൽ 800 ഗോൾ നേടുന്ന ആദ്യതാരമാണ് റൊണാൾഡോ.

പെനാൽറ്റിയിൽ നിന്നുൾപ്പെടെ റൊണാൾഡോ രണ്ട് ഗോൾ നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസും ഒരു തവണ ആഴ്സനൽ വലകുലുക്കി. റോവും മാർട്ടിൻ ഒഡേഗാർഡമാണ് ആഴ്സനലിന്റെ സ്കോറർമാർ. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനം നഷ്ടമായ ഒലെ ഗുണ്ണർ സോൾഷേറിന് പകരം താത്കാലികമായി പ്രധാന പരിശീലകസ്ഥാനം ഏറ്റെടുത്ത മൈക്കേൽ കാരിക്ക് രണ്ട് വീതം ജയവും സമനിലയുമായി തോൽവി അറിയാതെ തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നത്. ഇടക്കാല പരിശീലകനായി കരാർ ഒപ്പിട്ട റാൾഫ് റാഗ്നിക്കും കളികാണാനുണ്ടായുന്നു.

13-ാം മിനിട്ടിൽ റോവിലൂടെ ആഴ്സനലാണ് ലീഡെടുത്തത്. 44-ാം മിനിട്ടിൽ ഫ്രെഡിന്റെ പാസിൽ നിന്ന് ബ്രൂണോ യുണൈറ്റഡിന്റെ സമനില ഗോൾ നേടി.52-ാം മിനിട്ടിൽ റാഷ്ഫോർഡിന്റെ പാസിൽ നിന്നാണ് റൊണാൾഡോ തന്റെ കരിയറിലെ 800-ാം ഗോൾ സ്കോർ ചെയ്ത് മാഞ്ചസ്റ്ററിന് ലീഡ് സമ്മാനിക്കുന്നത്. രണ്ട് മിനിട്ടിനുള്ളിൽ ഒഡെഗാർഡിലൂടെ ആഴ്സനൽ സമനില പിടിച്ചെങ്കിലും 70-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി റൊണാൾഡോ മത്സരം യുണൈറ്റഡിന്റെ വരുതിയിലാക്കി. മറ്റൊരു മത്സരത്തിൽ ടോട്ടനം 2-0ത്തിന് ബ്രെന്റ് ഫോർഡിനെ കീഴടക്കി.

801- ഗോളുകൾ ഇതുവരെ റൊണാൾഡോ നേടിക്കഴിഞ്ഞു.

അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം (115)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RONALDO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.