തൃശൂർ: പ്ലസ്‌വൺ അധിക ബാച്ചിനും സീറ്റുകൾക്കുമായി അപേക്ഷ വന്നത് രണ്ട് സ്ഥലങ്ങളിൽ നിന്ന് മാത്രം. തലപ്പള്ളി താലൂക്കിൽ നിന്നും 11 ഉം കുന്നംകുളം താലൂക്കിൽ നിന്നും ഏഴ് അടക്കം 18 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ 30ന് അപേക്ഷ സ്വീകരിക്കാനുള്ള അവസരം കഴിഞ്ഞതോടെ ഇതര താലൂക്കുകൾക്ക് അധിക ബാച്ചും സീറ്റും വേണ്ടെന്ന നിഗമനമാണ് അധികൃതർക്കുള്ളത്. അപേക്ഷകൾ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കുന്നതോടെ മൂന്നാം അലോട്ടുമെന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമാവും. വി.എച്ച്.എസ്.ഇയിൽ 6,000 സീറ്റും പോളിയിൽ 6,500 സീറ്റും അടക്കമുള്ളതിനാൽ സങ്കീർണമായ സാഹചര്യം ഇല്ലെന്ന നിലപാടാണ് അധികൃതർക്കുള്ളത്. എസ്.എസ്.എൽ.സി പരീക്ഷയിൽ സർവകാല റെക്കാഡ് വിജയമാണ് കൈവരിച്ചത്.
രണ്ടാം അലോട്ട്‌മെന്റിൽ 3,114
അതിനിടെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിച്ച 3114 പേരിൽ എല്ലാവരെയും പരിഗണിച്ചു. ഇതിൽ 118 പേർ ഇതുവരെ ചേർന്നിട്ടില്ല. പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റിൽ മെറിറ്റ് അനുസരിച്ചുള്ള 32,660 ജനറൽ സീറ്റുകളിൽ 21,193 കുട്ടികൾ പ്രവേശനം നേടി. 11,467 കമ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനം നടന്നു. 40,025 അപേക്ഷകരിൽ 5,520 കുട്ടികളാണ് രണ്ടാം അലോട്ട്‌മെന്റിന് അപേക്ഷിച്ചത്. ഇതിലാണ് 3000ഓളം കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്.
പ്രവേശനം ഒരവലോകനം
ഉപരിപഠനത്തിന് യോഗ്യത നേടിയത്
35,450 പേർ
ആൺകുട്ടികൾ 18,000
പെൺകുട്ടികൾ 17,158
എ പ്‌ള്‌സ് 11960
സി.ബി.എസ്.ഇ സ്‌കൂളുകൾ 113
വിജയിച്ചത് 7712 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |