SignIn
Kerala Kaumudi Online
Friday, 19 April 2024 1.44 PM IST

ലോകത്താകെ ഗുരുസന്ദേശം പ്രചരിപ്പിക്കാൻ സ്വാമി സച്ചിദാനന്ദയ്ക്ക് കഴിയും: സുനിൽ കുമാർ എം.എൽ.എ

swami

മാള: ഗുരുദേവ സന്ദേശം ലോകത്താകെ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശിവഗിരി മഠാധിപതിയായി തെരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്ക് അതിന് സാധിക്കുമെന്നും വി.ആർ. സുനിൽ കുമാർ എം.എൽ.എ. മാള എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വാമികൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യമായിരുന്നു ഗുരു വചനം. ഇന്ന് കാണുന്ന ആധുനിക സംവിധാനങ്ങളെല്ലാം ഒരു നൂറ്റാണ്ട് മുൻപ് അദ്ദേഹത്തിന്റെ മനസിലുണ്ടായി. ഇതെല്ലാം കൂടുതൽ പ്രചരിപ്പിക്കപെടണം. വി.ആർ സുനിൽകുമാർ തുടർന്നു പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.കെ. സാബു അദ്ധ്യക്ഷനായി. യൂണിയന്റെ ഉപഹാരം ഭാരവാഹികൾ സ്വാമിക്ക് കൈമാറി. മുൻ ശബരിമല മേൽശാന്തി ജയരാജ് പോറ്റി, ജുമാ മസ്ജിദ് ഇമാം സുബയ്യർ മാന്നാനി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. വിനോദ്, സാജൻ കൊടിയൻ, ഡേയ്‌സി തോമസ്, വസന്ത കുമാർ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ, വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ, എസ്.എൻ.ജി സഭ പ്രസിഡന്റ് എം.എസ്. സജീവൻ, ഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

മാള ജംഗ്ഷനിൽ നിന്നും ഘോഷയാത്രയായി സ്വാമികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു. ഘോഷയാത്ര ആരംഭിച്ച സ്ഥലത്ത് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെത്തി സ്വാമിയെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഡോ. രാജു ഡേവിസ് പെരേപ്പാടൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പ്രാർത്ഥനാ ഗീതം രചിച്ച സുജൻ പൂപ്പത്തിയെയും ആലപിച്ച സ്മിത മേനോനെയും ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SACHIDANANDA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.