പെരിന്തൽമണ്ണ: മക്കരപ്പറമ്പിൽ ഭാര്യാസഹോദരന്റെ വെട്ടേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആയുധങ്ങൾ കൃത്യം നടന്ന ആറങ്ങോട്ടുപാലത്തിന് സമീപം ചെറുപുഴയിൽ നിന്നും കണ്ടെടുത്തു. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള വാക്തർക്കത്തിനിടെ ഭാര്യാസഹോദരൻ കോഡൂർ കരീപറമ്പ് റോഡിലെ തോരപ്പ അബ്ദുൾ റൗഫിന്റെ(41) കുത്തേറ്റ് വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതീന്റെ മകൻ ജാഫർ ഖാനാണ് (36) മരിച്ചത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ആയുധങ്ങൾ കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ ആറോടെ മക്കരപ്പറമ്പ് അമ്പലപ്പടി വറ്റലൂർ റോഡിലെ ആറങ്ങോട്ട് ചെറുപുഴയോട് ചേർന്നുള്ള നിസ്‌ക്കാര പള്ളിക്കടുത്തുള്ള പാലത്തിൽ വച്ചാണ് സംഭവം. റൗഫിന്റെ കൂട്ടുപ്രതിക്കായി അന്വഷണം ഊർജ്ജിതമാക്കി. ആക്രമത്തിനിടെ പരിക്കേറ്റ റൗഫ് നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷംവറ്റലൂർ പഴയ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |