കൊച്ചി: നെടുമ്പാശേരിയിൽ എത്തിയ റഷ്യൻ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. രാവിലെ 5.25നുള്ള വിമാനത്തിലാണ് ഇരുപത്തിയഞ്ചുകാരൻ നെടുമ്പാശേരിയിലെത്തിയത്. യുവാവിനെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോൺ വകഭേദമാണോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.ഒമിക്രോൺ ഹൈ റിസ്‌ക് പട്ടികയിൽപ്പെട്ട രാജ്യമാണ് റഷ്യ.
അതേസമയം പരിശോധന നടത്തുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചകൾ സംഭവിച്ചതായും ആരോപണമുണ്ട്. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്ത എല്ലാവരെയും നിരീക്ഷണത്തിലാക്കിയില്ലെന്നാണ് ആരോപണം.
റഷ്യയിൽ നിന്ന് മുപ്പതംഗ സംഘമാണ് കേരളത്തിലെത്തിയത്. ഇതിൽ 24 പേർ നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. പരിശോധന നടത്താതെ എല്ലാവരെയും കടത്തിവിട്ടു. ഡിസംബർ രണ്ടിനാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രമാണ് സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. ഒപ്പം യാത്ര ചെയ്തവരെ കണ്ടെത്താൻ ശ്രമം തുടരുന്നു. റഷ്യ ഹൈ റിസ്‌ക് രാജ്യമാണോയെന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |