കോട്ടയം: പെരിങ്ങര സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെക്കൊണ്ട് റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണെന്നും, പ്രതികൾക്ക് സി പി എമ്മുമായിട്ടാണ് ബന്ധമെന്നും മന്ത്രി പറഞ്ഞു. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും മന്ത്രി പറഞ്ഞു.
സന്ദീപിനെ ബി ജെ പി- ആർ എസ് എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |