കൊച്ചി: മോഡലുകളുടെ മരണത്തിന് കാരണമായ കാർ ചേസിംഗ് നടത്തിയ സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിന്റെ ഭാഗമായി, കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി. താമസക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ഉപയോഗം നടന്നുവെന്ന് സൈജു മെഴി നൽകിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.
മരട്, തേവര, പനങ്ങാട് മേഖലകളിൽ പൊലീസ് നർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശേധന നടത്തിയത്. ലഹരിപാർട്ടികളിൽ പങ്കെടുത്ത യുവതികളടക്കം 17 പേർക്കെതിര പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു. സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |