ജയ്സാൽമീർ : അതിർത്തികളിൽ വർദ്ധിച്ചുവരുന്ന ഡ്രോൺ ഭീഷണി തടയാൻ ഇന്ത്യ തദ്ദേശീയമായി ആന്റി - ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും ഇത് വൈകാതെ സുരക്ഷാ സേനയ്ക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്സാൽമീറിൽ ബി.എസ്.എഫിന്റെ 57ാമത് റൈസിംഗ് ഡേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം അതിർത്തി സുരക്ഷ ദേശീയ സുരക്ഷയാണെന്നും ലോകത്തെ ഏറ്റവും മികച്ച അതിർത്തി സുരക്ഷാ സാങ്കേതികവിദ്യകൾ ബി.എസ്.എഫിന് ലഭ്യമാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ബി.എസ്.എഫിന്റെ റൈസിംഗ് ഡേ പരിപാടികൾ അതിർത്തി മേഖലയിൽ നടത്തുന്നത്. ബി.എസ്.എഫ്, ഡി.ആർ.ഡി.ഒ, എൻ.എസ്.ജി എന്നിവ സംയുക്തമായാണ് ആന്റി - ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് ഉടൻ പ്രാവർത്തികമാക്കാൻ കഴിയും
അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങൾ, സുരക്ഷാ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവ എവിടെയൊക്കെ നടന്നിട്ടുണ്ടോ അവിടെയെല്ലാം നമ്മൾ ഉടനടി തിരിച്ചടിച്ചിട്ടുണ്ട്. ലോകം മുഴുവൻ ഇന്ത്യയുടെ നടപടികളെ അഭിനന്ദിച്ചു.
ബി.എസ്.എഫിലെ ഒഴിവുകളിലേക്ക് സർക്കാർ റിക്രൂട്ട് ചെയ്ത 50,000 ജവാൻമാരുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2008 - 14 കാലയളവിൽ അതിർത്തി പ്രദേശങ്ങളിലെ റോഡ് കൺസ്ട്രക്ഷൻ ബജറ്റ് 23,000 കോടി രൂപയായിരുന്നു. 2014നും 2020നും ഇടയ്ക്കുള്ള കാലയളവിൽ മോദി സർക്കാർ ഇത് 23,700 കോടി രൂപ മുതൽ 44,600 കോടി രൂപ വരെയായി ഉയർത്തി. അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് എടുത്തുകാട്ടുന്ന
തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |