കൊൽക്കത്ത: സഹോദരന്റെ വിവാഹവിരുന്നിൽ മിച്ചം വന്ന ഭക്ഷണം വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് കൊൽക്കത്താ സ്വദേശിനിയായ പാപിയ കർ എന്ന യുവതി.
ഭക്ഷണം റാണാഘട്ട് റെയിൽവേ സ്‌റ്റേഷനിലെത്തിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം പകർത്തിയത് വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ നീലാഞ്ജൻ മണ്ഡലാണ്.
ഇന്നലെ പുലർച്ചെ ഒരുമണിയ്ക്കാണ് ചിത്രങ്ങൾ എടുത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. വിരുന്നിന് ശേഷം ഭക്ഷണത്തിന്റെ വലിയ പങ്ക് ബാക്കിയായി. ബാക്കി വന്ന ഭക്ഷണം പാഴാക്കാൻ പാപിയ തയ്യാറായിരുന്നില്ല.
തുടർന്ന്, അത് പാത്രങ്ങളിലാക്കി പാപിയ റെയിൽവേ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയ ഭക്ഷണം വിതരണം ചെയ്തത്. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കൽ നിന്ന് ഭക്ഷണം വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |