SignIn
Kerala Kaumudi Online
Thursday, 18 April 2024 8.51 PM IST

എഫ്.ഡി.ഐ: ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് നഷ്‌ടം 54 ശതമാനം

fdi-in-food-processing-se

ന്യൂഡൽഹി: ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 54 ശതമാനം ഇടിഞ്ഞു. 2,934.12 കോടി രൂപയാണ് കഴിഞ്ഞവർഷം ലഭിച്ചതെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ പാർലമെന്റിൽ പറഞ്ഞു.

2018-19ൽ 4,430.44 കോടി രൂപയും 2019-20ൽ 6,414.67 കോടി രൂപയും ലഭിച്ചിരുന്നു. ഡോളർ നിരക്കിൽ 39.34 കോടി ഡോളറാണ് 2020-21ൽ ലഭിച്ചത്. 90.47 കോടി ഡോളറായിരുന്നു 2019-20ൽ; 2018-19ൽ 62.82 കോടി ഡോളറും. 2017-18ൽ 90.49 കോടി ഡോളറും 2016-17ൽ 72.72 കോടി ഡോളറും ലഭിച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് 100 ശതമാനം എഫ്.ഡി.ഐ ഇന്ത്യ അനുവദിച്ചുണ്ട്.

ഇന്ത്യയിലേക്കുള്ള മൊത്തം എഫ്.ഡി.ഐയിൽ വെറും 1.5 ശതമാനം മാത്രമാണ് ഭക്ഷ്യസംസ്‌കരണ മേഖലയുടെ പങ്കെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കാനായി 2016-17 മുതൽ പ്രധാനമന്ത്രി കിസാൻ സമ്പാദ യോജന (പി.എം.കെ.എസ്.ഐ) കേന്ദ്രം നടപ്പാക്കുന്നുണ്ട്.

ഒരു ജില്ല, ഒരു ഉത്പന്നം

ഇന്ത്യൻ ഉത്പന്നങ്ങളെ ആഗോള വിപണിയിലെത്തിക്കുക ലക്ഷ്യമിട്ട് കേന്ദ്രം നടപ്പാക്കുന്ന പി.എം. ഫോർമലൈസേഷൻ ഒഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് സ്‌കീം (പി.എം-എഫ്.എം.ഇ) പ്രകാരം രണ്ടുലക്ഷം മൈക്രോ ഫുഡ് പ്രോസസിംഗ് (സൂക്ഷ്‌മ ഭക്ഷ്യസംസ്‌കരണ) യൂണിറ്റുകളെ സബ്സിഡിയടക്കം പിന്തുണ നൽകി ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനകം 35 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി ഈയിനത്തിൽ 137 'യുണീക്ക്" ഉത്‌പന്നങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FDI, FOODS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.