കോഴിക്കോട്: റോഡുകളുടെ പരിശോധന മാസം തോറും കൃത്യമായി നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഒരു അസിസ്റ്രന്റ് എക്സിക്യൂട്ടിവ് എൻജിനിയറുടെ പരിധിയിൽ ശരാശരി 500 കിലോമീറ്റർ റോഡുണ്ടാവും. ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി ഫോട്ടോ കൂടി ഉൾപ്പെടുത്തി വേണം ഇവയുടെ റിപ്പോർട്ട് തയ്യാറാക്കാൻ.
നിർമ്മാണ വർക്കിംഗ് കലണ്ടർ പ്രകാരം ജൂൺ മുതൽ ഒക്ടോബർ വരെ പ്രവൃത്തികൾക്കുള്ള ടെൻഡർ നടക്കും. ഒക്ടോബർ മുതൽ അഞ്ചു മാസമായിരിക്കും നിർമ്മാണവും നവീകരണവും. ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കും ടെൻഡർ വിളിക്കുന്നതിനുമെല്ലാം സമയക്രമം ഉറപ്പാക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
റസ്റ്റ് ഹൗസുകളിൽ കുടുംബമായി എത്തുന്നവരുടെ സുരക്ഷ മുഖ്യമാണ്. അവർക്ക് കരുതലെന്ന നിലയിലാണ് വടകര റസ്റ്ര് ഹൗസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വൈകാതെ നടപടി കൈക്കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |