ചിറ്റാർ : വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ നിവാസികളെ ഭീതിയിലാഴ്ത്തി ഇന്നലെ രാത്രി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ശശിവിലാസത്തിൽ ബിജുവിന്റെ കൃഷിയിടത്തിൽ കമ്പിയും കയറും ഉപയോഗിച്ചു നിർമ്മിച്ച സംരക്ഷണ വേലിത്തകർത്ത് അകത്തുകയറിയ കാട്ടാന വിളവെടുപ്പിന് പാകമായ എഴുപതോളം കുലച്ചവാഴകളും റബർ തൈകളും ഉൾപ്പെടെ നശിപ്പിച്ചു. മരത്തിനു മുകളിൽ നിർമ്മിച്ച ഏറുമാടത്തിൽ ആയതിനാൽ ബിജു ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു .വന്യജീവികളുടെ ആക്രമണത്തിൽ മലയോരമേഖലയിലെ കർഷകരുടെ ജിവിതം വഴിമുട്ടിനിൽക്കുകയാണ് . ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്. വനം വന്യജീവി വകുപ്പിന് കൊടുക്കാവുന്ന പരാതികളൊക്കെ കൊടുത്തിട്ടും യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |