ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുട്ടിനെ മോദി സ്വീകരിച്ചു. അഫ്നിസ്ഥാനിലെ സംഭവവികാസങ്ങളിൽ വ്ലാഡിമിർ പുട്ടിൻ ആശങ്കയറിയിച്ചു. ഭീകരവാദം, മയക്കുമരുന്ന് കടത്ത് , സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ ആശങ്കയുണ്ടെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ– റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെതിരായ പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. പുടിന്റെ സന്ദർശനം ഇന്ത്യ– റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ– റഷ്യ ബന്ധത്തിന്റെ വളർച്ചയ്ക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡൽഹിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിൽ സുപ്രധാന ആയുധ കരാറുകൾ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |