മോസ്കോ: ജാപ്പനീസ് ശതകോടീശ്വരനായ യുസാകു മെസാവയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയ്ക്ക് അയക്കാനൊരുങ്ങി റഷ്യ. നാളെ കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സഹായി യോസോ ഹിറാനയ്ക്കൊപ്പം സോയൂസ് പേടകത്തിൽ മൊസാവ യാത്ര തിരിക്കും. റഷ്യ അയയ്ക്കുന്ന ആദ്യ ജപ്പാനീസ് സഞ്ചാരികളാണ് മെയ്‌സാവയും ഹിറാനോയും.ജാപ്പനീസ് പതാകയും മെസാവയുടെ പേരിനെ സൂചിപ്പിക്കുന്ന ലോഗോയുമുള്ള പേടകം ഞായറാഴ്ച ലോഞ്ച് പാഡിലേക്ക് മാറ്റി.
44കാരനായ അലക്സാണ്ടർ മിസുർകിൻ ആണ് മൂന്ന് സീറ്റുകളുള്ള സോയൂസ് പേടകത്തിന്റെ പൈലറ്റ്. ഇതിനകം രണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിൽ മിസുർകിൻ പങ്കാളിയായിരുന്നു.
12 ദിവസം മെസാവയും ഹിറാനയും ബഹിരാകാശ നലയത്തിൽ ചെലവഴിക്കും. തന്റെ യൂട്യൂബ് ചാനലിലൂടെ മെസാവ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കും. മോസ്കോയ്ക്ക് പുറത്തുള്ള സ്റ്റാർ സിറ്റിയിൽ മാസങ്ങളായി മെസാവയും സഹായിയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു.
അമേരിക്ക ആസ്ഥാനമായുള്ള സ്പേസ് അഡ്വഞ്ചേഴ്സുമായിച്ചേർന്ന് ഏഴ് സഞ്ചാരികളെയാണ് റഷ്യ ഇതുവരെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |