ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയ്ക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിൽ അവാർഡായ തംഗാ ഐ ഷുജാത് സമ്മാനിക്കും. മാലിക് അദ്നാനാണ് പുരസ്കാരത്തിന് അർഹനായത്. അദ്‌നാന്റെ ധാർമിക ധൈര്യത്തെയും ധീരതയെയും അഭിവാദ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇമ്രാൻ പറഞ്ഞു.
മതനിന്ദ ആരോപിച്ചായിരുന്നു ശ്രീലങ്കൻ പൗരനായ പ്രിയാനന്ദ കുമരയെ കഴിഞ്ഞ വെള്ളിയാഴ്ച്ച
തെഹ്രീകെ ലബ്ബെയ്ക് പാകിസ്ഥാൻ (ടി.എൽ.പി) പ്രവർത്തകർ കൊലപ്പെടുത്തിയത്. സംഭവത്തിൽ
മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ശ്രീലങ്കക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതുവരെ 118 ഓളം പേർ അറസ്റ്റിലായി. 800ഓളം പേർക്കെതിരെ ഭീകരക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സയും ഇമ്രാനും ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |