കൊച്ചി: നായരമ്പലത്തെ സിന്ധുവിന്റെയും മകന്റെയും ദുരൂഹമരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മരണത്തിൽ സമീപവാസി ദിലീപിന് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. സംഭവദിവസം ഇയാൾ സിന്ധുവിന്റെ വീട്ടിലെത്തിയിരുന്നോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ദിലീപ് സിന്ധുവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും, യുവതിയേയും മകൻ അനന്തുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ഇന്നലെ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സിന്ധുവിന്റെയും മകന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും.
നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധുവിനെയും മകന്‍ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഞായറാഴ്ചയും, അതുൽ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. ദിലീപ് തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് കാണിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിന്ധു പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |