ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് നീൽമണി ഫൂക്കനും ദാമോദർ മോസോയും അർഹരായി. കഴിഞ്ഞവർഷത്തെ ജ്ഞാനപീഠപുരസ്‌കാരത്തിനാണ് അസമീസ് എഴുത്തുകാരനായ നീൽമണി ഫൂക്കൻ അർഹനായത്. കൊങ്കിണി സാഹിത്യകാരനായ ദാമോദർ മോസോയ്ക്കാണ് ഇത്തവണത്തെ അവാർഡ്. സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച കവി കൂടിയാണ് ഫൂക്കൻ. ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ.
ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകൾക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുർ ലഗ്ന, കോബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഗാഥൺ,സപൻ മോഗി, സുനാമി സൈമൺ എന്നിവയാണ് മോസോയുടെ പ്രധാന കൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |