ചന്ദിപ്പൂർ : നാവിക സേനയ്ക്ക് കരുത്ത് കൂട്ടുന്ന ഹ്രസ്വ ദൂര സർഫേസ് ടു എയർ മിസൈൽ, വിഎൽ-എസ്ആർഎസ്എം ഇന്ത്യ രണ്ടാമതും വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ഒരു സ്റ്റാറ്റിക് വെർട്ടിക്കൽ ലോഞ്ചറിൽ നിന്നുമാണ് മിസൈൽ പരീക്ഷിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കായി പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ മിസൈൽ നേവിയുടെ കപ്പലുകൾക്ക് ആകാശത്ത് നിന്നും വരുന്ന ഭീഷണികളെ തച്ചുടയ്ക്കാൻ പര്യാപ്തമായതാണ്. ആകാശ ഭീഷണികളെ ഇല്ലാതാക്കാൻ കഴിയുന്ന ഈ ഹ്വസ്വദൂര മിസൈലിന് 15 കിലോമീറ്റർ ദൂരത്തിലുള്ള വസ്തുക്കളെ ലക്ഷ്യമിടാൻ കഴിയും.
വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിൽ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. 'ഈ സംവിധാനം വ്യോമാക്രമണത്തിൽ നിന്ന് ഇന്ത്യൻ നാവിക കപ്പലുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും' എന്ന് അദ്ദേഹം ട്വീറ്റു ചെയ്തു. രണ്ടാമതും വിജയകരമായി പരീക്ഷിച്ച ഈ മിസൈൽ അടുത്ത വർഷത്തോടെ നേവിയുടെ ഭാഗമായി മാറുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം മിസൈലിന്റെ നിർമ്മാണം സ്വകാര്യമേഖലയിലുള്ള കമ്പനിക്ക് കൈമാറാനും പദ്ധതിയുണ്ട്. ഇതിലൂടെ ആത്മനിർഭർ ഭാരതിന്റെ കുതിപ്പിന് വേഗം വർദ്ധിപ്പിക്കും. കൈമാറ്റം സാദ്ധ്യമായാൽ രാജ്യത്ത് ആദ്യമായിട്ടാണ് മിസൈൽ സ്വകാര്യ കമ്പനി നിർമ്മിക്കുക.
Vertical Launch Short Range Surface to Air Missile for @IndianNavy was flight tested from ITR Chandipur. The missile was tested against an electronic target at a low altitude. The weapon is planned for integration onboard naval ships. pic.twitter.com/vYGTMjXQNw
— DRDO (@DRDO_India) December 7, 2021
ഈ വർഷം ഫെബ്രുവരി 22 ന് ഒഡീഷ തീരത്താണ് വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ ആദ്യപരീക്ഷണം നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ നിരവധി മിസൈലുകളാണ് പരീക്ഷിച്ച് ശക്തി തെളിയിച്ചിട്ടുള്ളത്. ഇതിൽ കഴിഞ്ഞ ഒക്ടോബറിൽ ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കുന്ന ബാലിസ്റ്റിക് മിസൈൽ അഗ്നി 5ന്റെ പരീക്ഷണമായിരുന്നു ഏറെ പ്രധാനം. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിൻ ഉപയോഗിക്കുന്ന ഈ മിസൈലിന് 5,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ തകർക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |