SignIn
Kerala Kaumudi Online
Saturday, 20 April 2024 3.21 AM IST

ഡൽഹിയിൽ ഇത്രയും സൗകര്യമുണ്ടായിട്ടും അമിത് ഷായും, പ്രിയങ്ക ഗാന്ധിയുമടക്കമുള്ള നേതാക്കൾ ബീഹാറിൽ പോയി കൊവിഡ് വാക്സിനെടുത്തത് എന്തിനാണ് ?

amit-shah-

ന്യൂഡൽഹി : ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആരോഗ്യ പട്ടിക പരിശോധിച്ചാൽ പലപ്പോഴും അവസാന നമ്പരുകളിലാവും ബീഹാർ എന്ന സംസ്ഥാനത്തിന്റെ സ്ഥാനം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലേയും, സിനിമാ രംഗത്തേയും മുൻനിരയിലുള്ളവർ കൊവിഡ് പരിശോധന നടത്താനും, വാക്സിൻ സ്വീകരിക്കാനും ബീഹാറിൽ എത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ ? വിശ്വസിക്കാത്തവർ ഈ പട്ടിക പരിശോധിച്ചാൽ മതിയാവും. പട്ടികയിൽ പറയുന്നത് പ്രകാരം
നരേന്ദ്ര മോദി, അമിത് ഷാ, സോണിയ ഗാന്ധി, പ്രിയങ്ക ചോപ്ര,അക്ഷയ് കുമാർ തുടങ്ങിയവരെല്ലാം ബീഹാറിലെത്തി കൊവിഡ് പരിശോധന നടത്തുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലാണ് ഈ അബദ്ധങ്ങളുള്ളത്. കൊവിഡ് പരിശോധന നടത്തിയ വിവിധയാളുകളാണ് നേതാക്കളുടെ പേരിൽ പരിശോധന നടത്തിയിരിക്കുന്നത്.

list

സംഭവം വിവാദമായതോടെ പരിശോധന കടുപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 'ഏകദേശം 20 ദിവസം മുമ്പ് സിവിൽ സർജൻ രേഖകൾ പരിശോധിക്കുമ്പോഴാണ് ഈ ലജ്ജാകരമായ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ബന്ധപ്പെട്ട രണ്ട് ഡാറ്റാ ഓപ്പറേറ്റർമാരെ പിരിച്ചുവിടുകയും അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു,' ജില്ലാ മജിസ്‌ട്രേറ്റ് ജെ പ്രിയദർശിനി പറഞ്ഞു. അടുത്തിടെ ബീഹാറി കോളേജ് അഡ്മിഷനിലും താരങ്ങളായ സണ്ണി ലിയോണിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും പേരുകൾ ഉൾപ്പെട്ടത് വാർത്തയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID, COVIDTEST, COVID VACCINE, BIHAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.