ലക്‌നൗ: ചുവന്ന തൊപ്പിക്കാർക്ക് അധികാരത്തിനോടാണ് താൽപര്യമെന്നും അവർ അപകടകാരികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയെ നിരന്തരം ആക്രമിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്ഷ്യമിട്ടാണ് മോദിയുടെ പരാമർശം. ഗൊരഖ്പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ലാൽ ടോപ്പി വാലോം' (ചുവന്നതൊപ്പികൾ) എന്നാണ് അഖിലേഷിനെയും സംഘത്തെയും അദ്ദേഹം വിശേഷിപ്പിച്ചത്.
'അഴിമതിക്കും കൈയറ്റത്തിനും മാഫിയകളെ കയറൂരിവിടാനും മാത്രമാണ് ഇത്തരക്കാർക്ക് അധികാരം ആവശ്യമുള്ളത്. ചുവന്ന തൊപ്പിക്കാർ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത് ഭീകരരെ ജയിൽമോചിതരാക്കാനാണ്. ചുവന്ന തൊപ്പിക്കാർ യു.പിക്കുള്ള ചുവന്ന അലർട്ടാണ്, അപായമണി.'–മോദി പറഞ്ഞു.
ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് തുടർച്ചയായി അഖിലേഷ് നടത്തുന്നത്. ഉദ്ഘാടനത്തിന് തേങ്ങയുടച്ചാൽ പൊളിയുന്ന റോഡുകളാണ് ബി.ജെ.പിയുടെ വികസന മാതൃകയെന്ന് അഖിലേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം 2 കോടി മുടക്കി നിർമിച്ച റോഡിന്റെ ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചതിനെ തുടർന്ന് റോഡ് പൊളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |