SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 AM IST

നോക്കുകുത്തിയായി അടിവാരം ബസ് കാത്തിരിപ്പ് കേന്ദ്രം, എന്തിനാണ് ഈ സ്റ്റാൻഡ്

e
അടിവാരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

അടിവാരം: ആർക്ക് വേണ്ടിയാണ് ഈ സ്റ്റാൻഡ്... തെരുവ് നായകൾക്ക് താമസമൊരുക്കാനോ?​ ചോദിക്കുന്നത് ‍അടിവാരത്തെ യാത്രക്കാരാണ്. യാത്രക്കാർക്ക് ഉപകാരമില്ലാതെ ലക്ഷങ്ങൾ മുടക്കി പണിത അടിവാരം കെ.എസ്.ആർ.ടി.സി സ്റ്രാൻഡ്. സ്റ്റാൻഡ് നോക്കുകുത്തിയായിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.അധികൃതരുടെ അനാസ്ഥയെ തുടർന്ന് ആർക്കും ഉപകാരപ്രദമാവാതെ നശിക്കുകയാണ് സ്റ്റാൻഡ്.സ്റ്രാൻഡിൽ ബസുകൾ കയറാതായതോടെ അടിവാരം അങ്ങാടിയിൽ നിന്നാണ് യാത്രക്കാരെ ബസിൽ കയറ്റുന്നത്. ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നു.2000ത്തിൽ അന്നത്തെ ഭരണസമിതിയുടെ ഇടപെടലിനെ തുടർന്ന് കൊയപ്പത്തൊടി ഫാമിലി 2 ഏക്കറോളം സ്ഥലം സൗജന്യമായി വിട്ട് നൽകിയാണ് സ്റ്റാൻഡ് നിർമ്മിക്കുന്നത്.2005ൽ പുതുപ്പാടി പഞ്ചായത്ത് അടിവാരത്ത് പുതിയ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തത്.കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സ്റ്റാൻഡിൽ പ്രവേശിക്കുമെന്നാണ് ആദ്യം നൽകിയ ഉറപ്പ്. സ്വകാര്യബസുകൾ ഈ സ്റ്റാൻഡ് കണ്ടിട്ടേയില്ല. പേരിനുമാത്രം ഒന്നോ രണ്ടോ കെഎസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലെത്തുമായിരുന്നു. ബസ് സ്റ്റാൻഡിലേക്കുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.നിലവിൽ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ശ്മാശമഭൂമിയായി മാറി ഈ ബസ് സ്റ്റാൻഡ്.സമീപത്ത് പൊലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യകേന്ദ്രമായി മാറുന്നില്ല.അടിവാരത്തേക്ക് വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയാൽ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും.

അടിവാരത്ത് ഗതാഗതകുരുക്ക്

അടിവാരത്ത് തന്നെ ബസുകൾ നിറുത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്.ഏറെസമയം നിറുത്തിയിടുന്നതുമൂലം ടൗണിൽ ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്.വയനാട്,കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളും കടന്നുപോകുന്ന അടിവാരം ടൗൺ പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കുകപതിവാണ്.

അടുത്ത ഭരണസമിതി യോഗത്തിൽ ഇതേക്കുറിച്ച് ചർച്ച ചെയ്യും.ബസ് സ്റ്റാൻഡ് പ്രവർത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ.ആയിഷ സുൽത്താൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.