SignIn
Kerala Kaumudi Online
Friday, 19 April 2024 8.46 PM IST

പത്താംക്ളാസുകാരി പെൺകുട്ടി സ്‌കൂളിൽ പോകാത്തത് തിരക്കിയ വീട്ടുകാർ അറിഞ്ഞത് ക്രൂര ലൈംഗിക പീഡനത്തിന്റെ കഥ; സ്‌കൂൾ പ്രിൻസിപ്പലിനും വനിതാ അദ്ധ്യാപകർക്കും എതിരെ കേസ്

case

ജയ്‌പൂർ: സ്‌കൂളിലെ വിദ്യാർത്ഥിനികളെ പീ‌ഡിപ്പിച്ച കേസിൽ പ്രിൻസിപ്പലിനും ഒൻപത് അദ്ധ്യാപകർക്കും എതിരെ കേസ്. രാജസ്ഥാനിലെ ആൾവാർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. നാല് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകരുടെ ക്രൂര ലൈംഗികപീഡനത്തിനിരയായത്. കൂട്ടത്തിൽ ഒരു കുട്ടി സ്‌കൂളിൽ പോകാത്തതെന്താണെന്ന് രക്ഷകർത്താക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്.

ബലാൽസംഗത്തിനിരയായ കുട്ടികളിൽ മൂന്നാം ക്ളാസിലും നാലാം ക്ളാസിലും ആറാം ക്ളാസിലും പഠിക്കുന്ന മൂന്നുപേരുണ്ട്. ഇവരെ പീഡിപ്പിച്ച കേസിൽ പൊലീസ് ആകെ പത്ത് അദ്ധ്യാപകർക്കെതിരായാണ് കേസെടുത്തത്. ഇതിൽ നാലുപേർ വനിതാ അദ്ധ്യാപകരാണ്. ഇവരിൽ രണ്ടുപേർ തങ്ങളെ അദ്ധ്യാപകർ ഉപദ്രവിക്കുന്നത് വീഡിയോയിൽ പകർത്തിയെന്നും കുട്ടികൾ പറയുന്നു.

ഒരു വർഷത്തിലേറെയായി തുടരുന്ന പീഡനം നടത്തിവന്നത് പ്രധാനമായും പ്രിൻസിപ്പലും മൂന്ന് അദ്ധ്യാപകരും ചേർന്നാണ്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇവർ കുട്ടികളെ ഭയപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ ഒരു പെൺകുട്ടിയുടെ പിതാവിനോട് താൻ മന്ത്രിയുടെ സഹോദരനാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. പരാതി നൽകിയാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ സ്‌കൂളിൽ ഇത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ അവകാശപ്പെട്ടത്. സംഭവം അന്വേഷിച്ച പൊലീസ് കൂടുതൽ പീഡന വിവരങ്ങൾ ലഭിച്ചതോടെ അദ്ധ്യാപക‌ർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RAPECASE, STUDENT, PRINCIPAL, TEACHERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.