ഊട്ടി: സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണ സംഭവത്തിന്റെ ഞെട്ടലിലാണ് പരിസരവാസികൾ. ഉച്ചക്ക് 12.20ഓടെയാണ് അപകടം. വലിയൊരു ശബ്ദം കേട്ടാണ് താൻ വീടിന് പുറത്തേക്ക് ഓടിവന്നതെന്നും അപ്പോൾ തന്റെ വീടിന്റെയത്ര ഉയരത്തിൽ തീഗോളം ഉയരുന്ന കാഴ്ചയാണ് കണ്ടതെന്നും സമീപവാസിയായ കൃഷ്ണസാമി പറഞ്ഞു. ആദ്യം കണ്ടപ്പോൾ എന്താണെന്ന് മനസിലായില്ലെന്നും ബാക്കിയുള്ളവർ പറഞ്ഞാണ് ഹെലികോപ്ടർ അപകടമായിരുന്നുവെന്ന് മനസിലായതെന്നും പറഞ്ഞു.
ശബ്ദം കേട്ട് താനും സമീപവാസികളും ഓടിച്ചെന്ന് തീ അണക്കുന്നതിന് വേണ്ടി വെള്ളം ഒഴിച്ചെങ്കിലും തീ കൂടുതൽ ആളിപടരുകയായിരുന്നുവെന്നും കുറച്ചു കഴിഞ്ഞപ്പോൾ ഹെലികോപ്ടറിനുള്ളിൽ നിന്നും ശരീരം മുഴുവൻ തീപിടിച്ച അവസ്ഥയിൽ രണ്ട് പേർ പുറത്തേക്ക് എടുത്ത് ചാടിയെന്നും കൃഷ്ണസാമി പറഞ്ഞു. ഈ കാഴ്ച കണ്ടതോടെ താൻ മാനസികമായി വളരെയേറെ തളർന്നുവെന്നും ഉടനെ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം തങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നെന്നും ഒടുവിൽ തന്റെ അയൽക്കാരനായ കുമാർ എന്ന ചെറുപ്പക്കാരനാണ് പൊലീസിനെയും അഗ്നിശമനസേനയേയും വിവരം അറിയിച്ചതെന്നും കൃഷ്ണസാമി വ്യക്തിമാക്കി. ഹെലികോപ്ടർ നിയന്ത്രണം തെറ്റി സമീപത്തുണ്ടായിരുന്ന ഒരു കൂറ്റൻ മരത്തിൽ ഇടിച്ചു വീഴുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു സുഹൃത്ത് പറഞ്ഞതായും കൃഷ്ണസാമി അറിയിച്ചു.
"I saw the helicopter coming down. There were terrible loud sounds... plumes of smoke and fire rising high after it hit the ground" An eyewitness describes crash of IAF chopper carrying senior defence officials including CDS Gen Bipin Rawat. pic.twitter.com/ZnpZ2JLGPl
— Bharathy Singaravel|பாரதி| بارتي (@KuthaliPu) December 8, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |