തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ ശമ്പളപരിഷ്കരണത്തിന് യൂണിയനുകളുമായി ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെ എസ് ആർ ടി സിയിലും നടപ്പാക്കും. ഈ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍കാലപ്രാബല്യമുണ്ടാവും. കുറഞ്ഞ ശമ്പളം 23,000 രൂപ ആയിരിക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഈ കുടിശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകും. 137 ശതമാനം ഡി എ അനുവദിക്കും. എച്ച് ആര്‍എ നാലുശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000 രൂപ, പ്രസവ അവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. ആറു മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടക്ടര്‍ കേഡര്‍ നടപ്പാക്കും. അതിനുമുകളിലുള്ള സര്‍വീസുകള്‍ക്ക് ക്രൂ ചേഞ്ച് ഉറപ്പാക്കും. ഇപ്പോഴത്തെ സാമ്പത്തിക ബാദ്ധ്യത മറികടക്കാന്‍ 45 വയസ് കഴിഞ്ഞ ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് അഞ്ചു വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകും.
ശമ്പള പരിഷ്‌കരണ കരാർ ഡിസംബര്‍ 31 ന് മുമ്പ് ഒപ്പിടും. തീരുമാനത്തെ തൊഴിലാളി യൂണിയനുകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |