SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.13 PM IST

ഇറക്കുമതിയിൽ പൊന്നിൻ വിഹിതം കുതിച്ചുയരുന്നു

gold

കൊച്ചി: ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതിയിൽ പൊന്നിന്റെ വിഹിതം കൂടുന്നു. കൊവിഡ് താണ്ഡവമാടിയ 2020-21ലെ ഏപ്രിൽ-നവംബറിൽ മൊത്തം ഇറക്കുമതിയിൽ സ്വർണത്തിന്റെ വിഹിതം 5.6 ശതമാനമായിരുന്നു. മുൻവർഷങ്ങളിലെ ശരാശരി വിഹിതം 6.3-7.7 ശതമാനം. എന്നാൽ, നടപ്പുവർഷം ഏപ്രിൽ-നവംബറിൽ വിഹിതം 8.6 ശതമാനമായി.

കഴിഞ്ഞവർഷം ഏപ്രിൽ-നവംബറിലെ സ്വർണം ഇറക്കുമതി മൂല്യം 1,230 കോടി ഡോളറായിരുന്നു. ഈവർഷം ഇതേകാലയളവിൽ 170 ശതമാനം മുന്നേറി 3,332 കോടി ഡോളറായി. കൊവിഡ് ഇല്ലാതിരുന്ന 2019-20ലെ സമാനകാലത്തേക്കാൾ 61.4 ശതമാനവും അധികമാണിത്.

നടപ്പുവർഷം ഏപ്രിൽ-സെപ്തംബറിലെ ഇറക്കുമതിഅളവ് 445 ടണ്ണാണെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതിൽ 292 ടണ്ണും ഇറക്കുമതി ചെയ്യപ്പെട്ടത് ജൂലായ്-സെപ്‌തംബറിൽ. ആഗസ്‌റ്റിൽ മാത്രം 120 ടൺ സ്വർണമെത്തി; സെപ്‌തംബറിൽ 92 ടണ്ണും. ഒക്‌ടോബർ-നവംബറിൽ 150-175 ടൺ എത്തിയെന്നാണ് വിലയിരുത്തൽ.

റിസർവ് ബാങ്കും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ജൂലായ്-സെപ്‌തംബറിൽ 41 ടൺ സ്വർണം റിസർവ് ബാങ്ക് ഇന്ത്യയുടെ കരുതൽ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ, മൊത്തം കരുതൽ സ്വർണശേഖരം 745 ടണ്ണായി. 2009ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. സ്വർണം ഇറക്കുമതിയിൽ ഒന്നാംസ്ഥാനത്തും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ.

86% ആവശ്യവും ഇറക്കുമതിയിലൂടെ:

വേൾഡ് ഗോൾഡ് കൗൺസിൽ

ഉപഭോഗത്തിനുള്ള സ്വർണത്തിന്റെ 86 ശതമാനവും ഇന്ത്യ കണ്ടെത്തുന്നത് ഇറക്കുമതിയിലൂടെയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2012ൽ ഇന്ത്യ ഇറക്കുമതി തീരുവ 10 ശതമാനമായി കൂട്ടിയിരുന്നു. പക്ഷേ, ഇറക്കുമതി കുറഞ്ഞില്ല. ശരാശരി 730 ടൺ നിരക്കിൽ 2012-2020 കാലയളവിൽ ഇന്ത്യ 6,581 ടൺ ഇറക്കുമതി ചെയ്‌തു.

 2019 ജൂലായിൽ ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി

 20021 ഫെബ്രുവരിയിൽ ഇത് 10.75 ശതമാനമായി കുറച്ചു

44%

2020 ഇന്ത്യ 377 ടൺ സ്വർണക്കട്ടികൾ ഇറക്കുമതി ചെയ്‌തു. 44 ശതമാനം സ്വിറ്റ്‌സർലൻഡിൽ നിന്ന്; 11 ശതമാനം യു.എ.ഇയിൽ നിന്ന്.

ഇറക്കുമതി കവാടങ്ങൾ

11 നഗരങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി. ന്യൂഡൽഹി, ജയ്‌പൂർ, മുംബയ്, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത.

 വിമാനത്താവളങ്ങളിൽ 37 ശതമാനം വിഹിതവുമായി ന്യൂഡൽഹി ഒന്നാമത്

 9 ശതമാനം വിഹിതവുമായി കൊച്ചി രണ്ടാമത്.

കള്ളക്കടത്തിന് കടൽ

പരിശോധനകൾ കർശനമായതോടെ കര, വ്യോമമാർഗമുള്ള കള്ളക്കടത്ത് കുറയുകയാണെന്നും കടലാണ് പുതിയ വിഹാരകേന്ദ്രമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. കടൽ വഴിയുള്ള കടത്ത് 20-25 ശതമാനമായി കൂടി. കള്ളക്കടത്ത് സ്വർണം വരുന്നതിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയുടെ പങ്ക് 30-35 ശതമാനമാണ്.

മുൻവർഷങ്ങളിൽ ഇന്ത്യയിലെത്തിയ കള്ളക്കടത്ത് സ്വർണം: (ടണ്ണിൽ)

2015: 119

2016: 116

2017: 105

2018: 100

2019: 117

2020: 22.3

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.