പാറശാല: കൊറിയർ സർവീസ് വഴി കടത്തിയ 13.5 കിലോ കഞ്ചാവ് എക്സൈസ് അധികൃതർ പിന്തുടർന്ന് പിടികൂടി. ആന്ധ്രയിൽ നിന്ന് മറ്റൊരാളുടെ മേൽവിലാസത്തിലേക്ക് അവരുടെ അറിവില്ലാതെ കൊറിയറായി അയച്ച കഞ്ചാവ് മേൽവിലാസക്കാരന്റെ ആളാണെന്ന വ്യാജേനയെത്തി കൈപ്പറ്റുന്നതിനിടയിലാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട സ്വദേശി അഭയാനെ (24) എക്സൈസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊറിയർ സർവീസിൽ നിന്ന് കഞ്ചാവ് കൈപ്പറ്റിയശേഷം സ്കൂട്ടറിൽ കൊണ്ടു വരവേയാണ് പാറശാലയ്ക്ക് സമീപം കുറുങ്കുട്ടിയിൽ വച്ച് പ്രതി പിടിയിലായത്. തിരുവനന്തപുരം ജില്ലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയിൽ ഒരാളാണ് എക്സൈസിന്റെ പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുമായ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, മണികണ്ഠൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, വിശാഖ്, സുബിൻ, ബിജു, ഷാഹീൻ, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |