തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ വയോധികന്റെ കാൽമുട്ട് ശസ്ത്രക്രിയ നടത്തിയതിനാണ് ഇയാളുടെ മകനോട് ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇത് വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ ഡോക്ടർക്ക് പണം കൈമാറാനെത്തിയപ്പോൾ പുറത്ത് കാത്ത് നിന്നിരുന്ന വിജിലൻസ് ഡിവൈ.എസ്.പി പി.എസ്. സുരേഷും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൂന്നിലധികം വിജിലൻസ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |