കണ്ണൂർ: തന്നെ നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയില്‍ പ്രവേശിച്ചത്. ചാന്‍സലറുടെ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തിന് മറുപടി പറയേണ്ടത് പുനർനിയമനം നടത്തിയവരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് പുനർനിയമനം നടന്നത്. ഗുജറാത്തിലും ഡൽഹിയിലുമൊക്കെ ഇത്തരത്തിൽ നിയമനം നടന്നിട്ടുണ്ട്. വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ല- ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉന്നത വിദ്യാഭ്യാസ മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. ആർ ബിന്ദു മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |