കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഇന്നലെയും കുർബാന പരിഷ്കാരം നടപ്പായില്ല. അതിരൂപതയ്ക്ക് കീഴിലെ 338 ഇടവകകളിൽ കാലടി ശ്രീമൂലനഗരം പ്രസന്നപുരം പള്ളിയിൽ മാത്രം പൊലീസ് സംരക്ഷണയിൽ പരിഷ്കരിച്ച രീതിയിൽ കുർബാന അർപ്പിച്ചു.
പ്രസന്നപുരം ഇടവകയിലെ 178 കുടുംബങ്ങളിൽ 168ഉം തങ്ങൾക്ക് ജനാഭിമുഖ കുർബാന മതിയെന്ന് വികാരിക്കും അതിരൂപതയ്ക്കും കത്ത് നൽകിയിരുന്നു. ഇത് അവഗണിച്ച്
വികാരി ഫാ.സെലസ്റ്റിൻ ഇഞ്ചക്കൽ പൊലീസ് ബന്തവസിലാണ് രാവിലെ കുർബാന അർപ്പിച്ചത്. ഇതിൽ അഞ്ച് പേർ മാത്രമാണ് പങ്കെടുത്തതെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.
പുതിയ കുർബാനക്രമം നടപ്പാക്കാൻ ശ്രമിക്കുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ബഹിഷ്കരിക്കാൻ ഇന്നലെ ചേർന്ന വിശ്വാസികളുടെ അവകാശ സംരക്ഷണ സമ്മേളനം ആഹ്വാനം ചെയ്തു. കർദ്ദിനാളിനെ തടയുമെന്നും യോഗം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |