തിരുവനന്തപുരം: മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന് പറയുന്നത് സത്യപ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം ഗവർണറെ സംശയത്തിന്റെ മുനയിൽ നിറുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്താനുള്ള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതും സ്വജനപക്ഷപാതവുമാണ് ഗവർണർ എതിർത്തത്. എന്നാൽ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് പിണറായിയുടെ മറുപടിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഓർഡിനൻസിലൂടെ സ്ഥാപിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒരു വർഷമായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. തിരക്കിട്ട് സർവകലാശാല സ്ഥാപിച്ചത് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു. സർവകലാശാലകളെ സ്വതന്ത്ര ചിന്തയുടെ വേദിയാക്കുന്നതിന് പകരം സ്വന്തക്കാരെ തിരുകി കയറ്റി പാർട്ടി സ്ഥാപനങ്ങളാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |